Monday 15 July 2013

വലക്കണ്ണികളില്‍ കാണാത്തത്(കഥ)






'ൻജക് കൊടുത്തുറക്കാം'. മരുന്നിന്‍റെ  മണമുള്ള നിഴലുക തീരുമാനിച്ചു.
സൂചിപ്രയോഗം കൊണ്ട്മനസ്സിനെ പിടിച്ചു നിർത്താനാവുമോ?
മാറോടണയ്ക്കാ കൊതിക്കുമ്പോ കുതറിയോടുന്ന ഒരു നിഴലിന്‍റെ  പുറകെ നിയന്ത്രണം വിട്ടുള്ള ഓട്ടമല്ലേ, എങ്ങോട്ടെന്നറിയാതെ!.
ബോധാബോധങ്ങളുടെ അതിർത്തിരേഖയിലൂടെയുള്ള യാത്രക്കിടയി സ്പിരിറ്റിന്‍റെ  മണമുള്ള കണ്ണാടിമാളികയിലേക്ക്ഒന്നെത്തിനോക്കി. അവിടെ നിഴലുകളില്ല, തണുത്തു വിറങ്ങലിച്ചു കിടക്കുന്ന ശരീരങ്ങ മാത്രം.
ചുവന്ന പട്ടി പൊതിഞ്ഞ ശരീരം കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല.
 ഇത്എന്‍റെ  ശരീരത്തി നിന്നുണ്ടായ ശരീരമാകുന്നു.
  ചേതോഹരരൂപം ഉപേക്ഷിച്ചുപോയ ജീവനെത്തേടിയാണ്മനസ്സിന്‍റെ  പ്രയാണം.
ജീവനെ കണ്ടെത്തണം, ശരീരത്തി തന്നെ കുടിയിരുത്തണം, മാതൃസഹജമായ സ്നേഹത്തോടെ ശാസിക്കണം, നല്ല കൂട്ടുകാരായി തോളത്തു കൈയിട്ടു നടക്കണം. ഒത്തിരിയൊത്തിരി കാര്യങ്ങ പറയണം, യൂറോപ്പിലും അമേരിക്കയിലും ആസ്ട്രേലിയയിലും ചുറ്റിക്കറങ്ങണം.
"എന്‍റെ  നീലക്കമ്പിളിയെവിടെ? തണുത്തു മരവിക്കുന്നു".
"നിന്‍റെ  തണുപ്പു മാറ്റാ നെഞ്ചിലെ ചൂടുപോരാ?'
'വേണ്ട. സ്നേഹത്തിന്‍റെ  ചൂട്എന്നെ ദുർബലനാക്കും.'
കരൾച്ചെപ്പിൽ അടച്ചുവച്ചതു കടലോളം സ്നേഹം. ർക്കു വേണ്ടി? തിരിഞ്ഞു നടക്കുമ്പോ സ്വയം ചോദിച്ചു.
തേങ്ങുന്ന നിഴലുകൾക്കിടയിലൂടെ ഓടുമ്പോ അവന്‍റെ  ഹൈടെക്റൂം മാത്രമായിരുന്നു ലക്ഷ്യം. മുറിക്കുള്ളി വി..പി സൂട്ട്കേസി അലക്കിത്തേച്ച നീലക്കമ്പിളിയുണ്ട്‌.
 എങ്ങനെയെടുക്കും?
 മുറി പൂട്ടി മുദ്രവച്ചിരിക്കുന്നു.
 താക്കോ നിയമപാലകരുടെ സേഫ്കസ്റ്റഡിയിലാണെന്ന കാര്യമേ മറന്നു. താക്കോ മാത്രമല്ല, സി.ഡി.യിലെഴുതിയ കത്തും വേസ്റ്റ്ബാസ്ക്കറ്റി കിടന്ന സിറിഞ്ചും സൂചിയും ബാർബിറ്റുറേറ്റ്സിന്റെ റാപ്പറും എല്ലാം കൊണ്ടുപോയി.
നാലുചുവരിലും ട്യൂബ്ലൈറ്റുക പ്രകാശിച്ചിരുന്ന മുറി ഇരുട്ടിലാണ്ടുകിടക്കുന്നു. ഇത്രനാളും സ്നേഹത്തോടെ തങ്ങളെ പരിലാളിച്ച വിരലുക നിശ്ചലമാകുന്നതു കണ്ടിരിക്കാ വിധിക്കപ്പെട്ട അപൂർവ്വഗ്രന്ഥങ്ങളും ചിത്രങ്ങളും മ്യൂസിക്സിസ്റ്റവും ടെലിവിഷനും വീഡിയോഫോണും എല്ലാം അനാഥദുഃഖം ഉള്ളിലൊതുക്കി തേങ്ങുകയാവും.
ഷുമാക്കറും മൈക്കി ജാക്സനും കരീനാകപൂറും ആരാധകന്‍റെ  വേർപാടിൽ വേദനിക്കുന്നുണ്ടാവാം.
അന്ത്യചലനങ്ങൾക്കു താളംപിടിച്ച 'പിങ്ക്‌'* നിഴലും വെളിച്ചവും കടക്കാത്ത മുറിക്കുള്ളി, സ്വയം തീർത്ത ചുവരുകൾക്കുള്ളിൽ ചലനമറ്റു കിടക്കുകയാവും.
മെർലിൻ ൺറോയും ദൗത്യം പൂർത്തിയാക്കി, ഡെസ്ക്ടോപ്പി നിന്നിറങ്ങി ഹോളിവുഡിലേക്കു തിരിച്ചുപോയിട്ടുണ്ടാവും.
അടച്ചിട്ട വാതിൽപാളിയിൽ ലക്കിസ്ട്രൈക്കിനൊരുങ്ങുന്ന സൂപ്പർസ്പോർട്ട്സ്ബൈക്കുകളുടെ ചിത്രങ്ങ-യമഹയുടെ ഡെൽറ്റാബോക്സ്‌, സുസൂക്കിയുടെ മോട്ടു...
പുറകി മറഞ്ഞുനിന്നുകൊണ്ട്അവ വിളിക്കുന്നു-
 'ക്രൂരീ....'
ർദ്ധിച്ച അഭിമാനത്തോടെ അവ പറയുന്നു:-
'എനിക്ക്യമഹയുടെ നാഷണ ടീമി സെലക്ഷ കിട്ടിയതറിഞ്ഞില്ലേ? ട്രാക്കിലിറക്കുന്നത്ഏതാ വണ്ടിയെന്നറിയാമോ? ടീം ക്യാപ്റ്റന്‍റെ  സ്വന്തം .ഡി. ഇതാദ്യത്തെ ചവിട്ടുപടി, അവസാനത്തേത്ഫോർമുല-1, ഷുമാക്കറിനൊപ്പം. കാർത്തികേയൻ കഴിഞ്ഞാ പിന്നിവിടെ ആരാ ഉള്ളത്‌.?.
.ദി ഒള്ളി ഇന്ത്യ യൂത്ത്‌...ആഷിഷ്ദി ഗ്രേറ്റ്‌'.
'നിന്‍റെ  സാഹസം ഇത്തിരി കൂടുന്നുണ്ട്‌. കയ്യും കാലും ഒടിഞ്ഞു കിടന്നാലേ നോക്കാ ഞാനല്ലേയുള്ളു. റാലിം റേസും ഒന്നും വേണ്ട. അടങ്ങിയിരുന്നു വല്ലതും പഠിക്ക്‌.
'താൽപര്യമുള്ളതൊന്നും ചെയ്യാൻപറ്റില്ലെങ്കിൽ ഭൂമിക്കുഭാരമായി ജീവിച്ചിട്ടെന്തുകാര്യം?'
പറഞ്ഞതിന്‍റെ  പൊരു മനസ്സിലാക്കിയപ്പൊഴെക്കും ഒരിക്കലും മടങ്ങിവരാ പറ്റാത്തവിധം അവ ലക്ഷ്യത്തോടടുത്തിരുന്നു!
'ജീവിതം നിരർത്ഥകം....' അങ്ങകലെ വശ്യതയാർന്ന അഭൗമസംഗീതത്തിന്‍റെ  അലയൊലി.
ഉഷ്ണക്കാറ്റിന്ബ്രൂട്ടിന്‍റെ  മാസ്മരഗന്ധം.
ഓടിയോടി ഞാനെത്തിയത്എവിടെയാണ്‌?
കയ്യി കാലപാശവുമായി നിൽക്കുന്ന കിങ്കരന്മാർക്കു മുന്നി!
ഒരു ചെറുപ്പക്കാരനെ പോത്തിന്‍റെ  പുറത്തെഴുന്നള്ളിച്ചു കൊണ്ട്യമദൂത വരവായി. യുവകോമള  വാട്ടേഴ്സിന്‍റെ * വരിക ഉരുവിട്ടുകൊണ്ടേയിരുന്നു:-
'ജീവിതം ഒരു പേടിസ്വപ്നം...'
അതെ, അതവ തന്നെ.
നീണ്ടുവിടർന്ന കണ്ണുകളി വലക്കണ്ണികളി നിന്ന്ർജ്ജിച്ച ആവേശമോ, സാഹസികതയുടെ ലഹരിയോ?
'ഇവനെ യമപുരിയി പ്രവേശിപ്പിക്കാനുള്ള സമയമായിട്ടില്ല. ഭൂമിയിലെ ജീവിതചക്രം പൂർത്തിയാക്കാൻ അനുവദിക്കണം.'-
ഞാ യമദൂതനോടഭ്യർത്ഥിച്ചു.
'ഇവ .ടി.വിപ്ലവത്തിന്‍റെ  രക്തസാക്ഷി, നിങ്ങൾക്ക്ഇവന്‍റെ  പേരി സ്മാരകം പണിയാം, ആണ്ടുതോറും അനുസ്മരണം നടത്താം.' യമദൂത പരിഹസിച്ചു.
'എന്ത്‌? വസുന്ധരയി .ടി.വിപ്ലവമോ? നാമിതു പണ്ടേ പരീക്ഷിച്ചറിഞ്ഞതല്ലേ! യമദേവ ആശ്ചര്യപ്പെട്ടു.
'ഭൂമിയി ഇപ്പോ യാന്ത്രികയുഗമാണു പ്രഭോ, ബിസിനസ്സും പ്രണയവും എല്ലാം കമ്പ്യൂട്ട ശ്യംഖലയിലൂടെ. എന്തിനും ഏതിനും കമ്പ്യൂട്ട. ഊട്ടാനും ഉറക്കാനും യന്ത്രങ്ങ. .ടി.ജ്വരത്തിന്‍റെ  വൈറസുക യുവമസ്തിഷ്കങ്ങളി പടന്നുകയറുകയാണ്‌. സൈബ കുറ്റകൃത്യങ്ങ ർവ്വത്ര. വിഷാദരോഗികളുടെ സ്വന്തംനാട്ടി സ്വയംഹത്യക നിരവധി. പ്രിയ വസുന്ധരയിലെ മാറ്റങ്ങൾക്കനുസരിച്ച്യമപുരിയും മാറേണ്ടിയിരിക്കുന്നു പ്രഭോ.'
ഇവനാരാ ?കണ്ടിട്ടൊരു ഹൈടെക് ലുക്ക് ?
സാഹസപ്രിയനും അഭൌമസംഗീതത്തിന്‍റെ ആരാധകനുമായ ഇവന്‍ അറിവിലും ബുദ്ധിശ ക്തിയിലും ആഗ്രഗന്യനാണ് പ്രഭോ . ഇവന്റെ കമ്പ്യൂട്ടര്‍ ബ്രയിന്‍ ഡാറ്റപ്രോസസ്സിങ്ങിനുപകരിക്കുമെന്നു കണ്ടതുകൊണ്ട്പ്രലോഭിപ്പിച്ച് ഇവിടെ എത്തിച്ചതാണ് പ്രഭോ ... യമദൂതന്‍ അറിയിച്ചു .
ആ സ്ത്രീ എന്തിനാ നമ്മുടെ പടിവാതില്‍ക്കല്‍ നില്‍ക്കുന്നത് ?
ഇവനെ തിരികെ കൊണ്ടുപോകാന്‍ വന്നതാണു പ്രഭോ .
അതുകേട്ട്യമദേവ ഉറക്കെയുറക്കെ ചിരിച്ചു, പരിഹാസത്തിന്‍റെ  പൊട്ടിച്ചിരി.
" നിമിഷം മുത ഇവ നമ്മുടെ നിയന്ത്രണത്തിലാണ്ഡേറ്റാറൂമിൽ കെട്ടിയിട്ടേക്കുക."
യമദേവന്‍റെ  ൽപനകേട്ട്യുവജീവ ഞെട്ടിവിറച്ചു. അവ നിസ്സഹായനായി എന്നെ നോക്കി.
'എന്‍റെ  മകനെ വിട്ടു തരു, അവനെ കെട്ടിയിടരുതേ', ഞാ യമദേവന്‍റെ  കാൽക്കൽ വീണപേക്ഷിച്ചു.
' ഭ്രാന്തിയെ കൈകാലുക ബന്ധിച്ച്കത്തുന്ന അഗ്നിയിലെറിയുക'
യമദേവ ൽപിച്ചു.
'ഞാ ഭ്രാന്തിയല്ലാ...'
ഞാ ഉച്ചത്തി വിളിച്ചു പറഞ്ഞു.
അതുകേട്ട്യമലോകം മുഴുവനും പൊട്ടിച്ചിരിച്ചു.
ആയിരം കരങ്ങ എനിക്കുനേരെ നീണ്ടു.
അലറിക്കരഞ്ഞുകൊണ്ട്ഞാ തിരിഞ്ഞോടി.
ഓടിയോടിത്തളർന്ന്‌, വീണ്ടും ഇവിടെ-
മരുന്നിന്‍റെ  മണമുള്ള നിഴലുകൾക്കു നടുവി!
         
                        ***********
ÉßCí        :®ÝáÉÄáµ{ßW dɺáødɺÞø¢ çÈ¿ßÏ §Bïà×í çùÞµíÌÞXÁí
ÕÞçGÝíØí : ÉßCíçËïÞÏíÁßæÜ ÉÞGáµÞøÈᢠÉÞæGÝáJáµÞøÈá¢






No comments:

Post a Comment