Tuesday 25 February 2014

ഒരു മുക്കുവപ്പാട്ട് (കവിത )




നീ ലക്കടലിന്‍റെ  തീ രത്തു ഞാനൊരു

നിറമുള്ള സ്വപ്നം നെയ്തു വച്ചു  .

രക്തത്തിളപ്പിലുയരത്തിലെന്‍റെ യാ 

ചിറകുള്ള സ്വപ്നം പറത്തിവിട്ടു

കാണാത്ത മുത്തുകള്‍ കൊത്തിയെടുത്തു നിന്‍

കൈകളില്‍ ത്തന്നിടാമെന്നു സ്വപ്നം .

കാത്തു കാത്തു ഞാനീ മണല്‍ത്തീരത്തു   നോവിന്‍റെ

കാല്‍പ്പാടുകള്‍ തീര്‍ത്തലഞ്ഞു .



എവിടെയാണിന്നെന്‍റെ സ്വപ്നം കടലേ ?

ധനലക്ഷ്മി വാഴുന്ന ഭണ്ടാരക്കൂട്ടിലോ,

സുഖതല്‍പ്പം വിരിക്കുമന്തപ്പുരത്തിലോ,

എവിടെപ്പറന്നൊളിച്ചെന്‍റെ സ്വപ്നം  ?




എവിടെയാണിന്നെന്‍റെ സ്വപ്നം കടലേ ?

കാരിരുമ്പി ന്നധികാരത്തുറു ങ്കിലോ ?

പ്രതികാര തീവ്ര ത്തടവിലോ , കൂട്ടിലോ ?



എവിടെയാണിന്നെന്‍റെ സ്വപ്നം കടലേ?

ദൈവങ്ങള്‍ വാഴും മതില്‍ക്കെ ട്ടിനുള്ളി ലോ,

ബോധിവൃക്ഷത്തിന്‍ തണലിലോ ,തെരുവിലോ ?




നീലക്കടലി ന്‍റെ തീരത്തുഞാനൊരു 

സൗ വ്വര്‍ണ്ണസ്വപ്നം പറത്തിവിട്ടു.

മടങ്ങീലിതേവരെ യാ ചിറകറ്റ സ്വപ്നം !

  മടങ്ങീ ലിതേവരെയാ ചരട റ്റ പട്ടം.



എവിടെയാണിന്നെന്‍റെ സ്വപ്നം കടലേ?

തിരയടങ്ങാത്ത നിന്‍ മാറിലോ , മടിയിലോ ?

എന്തും വിഴുങ്ങുവാനാര്‍ത്തി പെരുത്തോരാ

വായിലോ , വയറ്റിലോ?
എവിടെയാണിന്നെന്‍റെ സ്വപ്നം കടലേ?













No comments:

Post a Comment