Friday 9 May 2014

തേക്കിലകള്‍ ഓര്‍മ്മിപ്പിക്കുന്നത് (കവിത)







രാത്രിയില്‍...
വിശന്നു വലഞ്ഞ കാറ്റിന്
എന്തൊരാര്‍ത്തി !
കണ്ണില്‍ കണ്ടത്
കരുത്തുറ്റ തേക്കുമരം.
അടിച്ചുലച്ച്,
കൊമ്പുകളടര്‍ത്തിത്തിന്നു വിശപ്പാറ്റി.
ആര്‍ത്തലച്ചു ഓടിച്ചെന്ന മഴയെ
ചിതറിച്ചീറ്റി ദാഹം തീര്‍ത്തു.

രാവിലേ...
ഉണര്‍ന്നു പത്രം തിരഞ്ഞപ്പോള്‍
മുറ്റം നിറയെ
അടര്‍ന്നു ചിതറിയ
തേക്കിലകള്‍!
നാട്ടിന്പുറത്തെ
പൊളിഞ്ഞ തറവാടിന്‍റെ
തിണ്ണയിറമ്പത്ത്
തേക്കിലയില്‍ വിളമ്പിയ
കപ്പയും ചോറും വാരിത്തിന്നു
വിശപ്പാറ്റുന്ന
ട്യൂഷന്‍ടീച്ചര്‍
കണ്ണിലേക്കു കയറിവന്നു;
പിന്നാലേ..

കത്തിക്കരിഞ്ഞ
കുടല്‍മണവുമായി
കുറേ എല്ലിന്‍ കൂടുകളും.


No comments:

Post a Comment